Saturday, May 12, 2018

പരിശോധനകളുടെ നടുവില്‍ ഞാന്‍ ദൈവത്തിന്‍റെ അതുല്ല്യമായ സാമീപ്യവും സ്നേഹവും രുചിക്കുന്നു.
പരിശോധാനകളുടെ തീച്ചൂളയിലൂടെ കടന്നുപോയ ദാവീദ് തന്‍റെ ആശ്രയം മുഴുവനും കര്‍ത്താവിങ്കല്‍ ആക്കി.ആദ്യം ശൌല്‍ രാജാവുമൂലമുള്ള പീഡനങ്ങള്‍ ,പിന്നെ തന്‍റെ സ്വന്തം മക്കള്‍ ദൈവവഴികളില്‍ നടക്കാഞ്ഞതിലുള്ള മനോവ്യഥ,എല്ലാം  താന്‍ സഹിക്കുമ്പോളും ഈ ആശ്രയം താന്‍  കൈവിട്ടില്ല.ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങള്‍ ഇന്നും  അനേകര്‍ വായിച്ച്  ദൈവത്തില്‍ ആശ്വാസം കാണുന്നു.
എന്നാല്‍ ആ രാത്രിയിലെ എന്‍റെ കരച്ചിലിന്‍റെയും, നിലവിളിയുടേയും,യാചനയുടേയും,കൂടെ ദൈവം എന്നെ മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു.കാരണംഎന്‍റെ ദുഃഖത്തിന്‍റെ ആഴം കര്‍ത്താവറിഞ്ഞു.കണ്ണുനീരിന്‍ താഴ്വരയില്‍ ഞാന്‍ ആയിരുന്നപ്പോള്‍  ആശ്വാസവചനങ്ങള്‍ കര്‍ത്താവെനിക്ക് തന്നു.മലാഖി3:3.എന്നെ ശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ഇപ്പോള്‍ ഈ സമയത്ത് അവന്‍ എന്നെ സ്നേഹിച്ചുകൊണ്ട്  എന്നെ ഉറ്റുനോക്കി തകര്‍ക്കാതെ എന്നോട് കൂടെ ഉണ്ട്എന്‍റെ സമീപെ ഉണ്ടെന്ന്‍ അവന്‍ എന്നോടു പറഞ്ഞു.കര്‍ത്താവേ അങ്ങിവിടെ ഉണ്ടായിരുന്നെങ്കില്‍.........പിന്നെയും ഞാന്‍ പറഞ്ഞു.മകളെ വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണുമെന്ന്‍ കര്‍ത്താവെന്നോടു  പറഞ്ഞു.അങ്ങനെ ഞാന്‍ ഉറങ്ങി.രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ മുഖം ദര്‍ശിച്ചു..സ്തോത്രം,ആമേന്‍.

No comments:

Post a Comment